Monday 15 April 2013

വാടാമല്ലികള്‍


ഇരുള്‍ മൂടിയ വരാന്തയില്‍ ആര്ക്കോവേണ്ടിയെന്നോണം മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനടുത്ത് ചിറക് കരിഞ്ഞുകിടക്കുന്ന ഈയാമ്പാറ്റകളെ നോക്കി അവളിരുന്നു.  മക്കള്‍ രണ്ടുപേരും അയല്‍പ്പക്കത്തെ വീടുകളിലെ വിഷു ആഘോഷങ്ങള്‍ കാണുന്നു. കൈവിരലുകള്‍ ചെവിക്കുള്ളില്‍ തിരുകിയാണ്‌ കാ‍ന്താരിയുടെ ഇരിപ്പ്!  പടക്കം പൊട്ടുന്ന ശബ്ദം പേടിയാണ് എങ്കിലും എല്ലാം കാണണം. 

അയല്‍പ്പക്കത്തെ  കുഞ്ഞിപ്പടക്കങ്ങളുംവല്ല്യേ പടക്കങ്ങളും പൊട്ടിയമരുന്നതും  നോക്കിമക്കളുടെ കൂടെ അവളുമിരുന്നു.   അരണ്ടവെളിച്ചത്തില്‍ അമ്മുമോള്ടെ കണ്ണുകളില്‍ കണ്ട കമ്പിത്തിരിയുടെയും മൂളിയുടെയും തിളക്കംകണ്ടില്ലെന്നു നടിച്ചു.  എങ്കിലുംപ്രായത്തെക്കാള്‍ കവിഞ്ഞ പക്വത കാണിക്കുന്ന അമ്മുമോളും ഒരാവശ്യവും പറഞ്ഞു അമ്മയെ
ബുദ്ധിമുട്ടിക്കാറില്ല.

പൊട്ടല്‍ മുറുകിയപ്പോള്‍ അമ്മയോട്ചേര്‍ന്ന് നിന്ന കാന്താരിയെ   ഒന്നുകൂടെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഒരുമ്മ കൊടുത്തു. ചെറിയ ചൂടുണ്ട്. പനി തീര്‍ത്തും മാറിയിട്ടില്ല.

 പവര്കട്ടാണ്.കറന്റു വരാന്‍ ഇനിയും സമയമുണ്ട്. വന്നിട്ട് വേണം മക്കള്‍ക്ക് കഞ്ഞി കൊടുക്കാന്‍. നാളെ ബാക്കി ഉള്ള പച്ചക്കറികള്‍ വെട്ടിക്കൂട്ടി  ഒരുസാമ്പാറും ചോറും വെക്കാം. 

അമ്മെ.. നാളെ ഉണ്ണിക്ക് മോരുകറിവെച്ച്വേരോ? അമ്മയുടെമൊബൈലില്‍ ഗെയിം കളിക്കുന്നതിനിടയില്‍ അമ്മു ചോദിച്ചു

വെക്കാട്ടോ! മതി മോളെ കളിച്ചത്.അതില് ചാർജ് ഇല്ല.  അയ്യോ! നമ്മടെമിക്സീടെ വാഷ് കേടല്ലേ? ങും.. സാരല്ല്യ.ഭാരത്യേച്ചീടെ വീട്ടില്‍ പോയി അവരടെ മിക്സീല്  അരക്കാട്ടോ. 

ഗെയിം ഓഫ് ചെയ്ത് മോള് ഒന്ന് വെളുക്കെചിരിച്ചു . മോള്‍ക്ക് നാള്യേരം അരച്ച് വെച്ച മോരുകറി നല്ല ഇഷ്ടമാണ്. 

മോളെ എഴുന്നേക്ക് . കണികാണണ്ടേ? അമ്മയുടെ ശബ്ദം! കാച്ചെണ്ണയുടെ മണവും.അമ്മയുടെ നിഴലില്‍ തന്നെയായിരുന്നു ജീവിതം എട്ടാം വയസ്സില്‍ തന്നെ തനിച്ചാക്കിസ്വര്‍ഗത്തിലേക്ക് പോകും വരെ!  കണ്ണുകള്‍ നിറഞ്ഞു. 

അമ്പലത്തിലെ പാട്ട്കേക്കുന്നുണ്ട്. കണ്ണ് തുറക്കാതെ തന്നെ തലേ ദിവസം അരികത്തു വെച്ചിരുന്നതീപ്പെട്ടിയുമായി പൂജാമുറിയിലേക്ക് നടന്നു. ശുഷ്കമായ കണി എങ്കിലുംമക്കള്‍ക്കെങ്കിലും  നല്ലത് വരുത്തണേ... കണ്ണനോട് ഉള്ളുരുകി പ്രാര്‍ഥിച്ചു. തന്റെ ജീവിതത്തില്‍ ഇനിയെന്ത് നല്ലത് ഉണ്ടാകാന്‍??

അമ്മുട്ട്യെ..എണീക്ക്ടാ...കണ്ണ് തുറക്കല്ലേ.. അമ്മ പറേമ്പോതൊറന്ന മതീട്ടോ! 

ആദ്യത്തെവിളിക്ക് തന്നെ  അമ്മുമോള്‍ എഴുന്നേറ്റു. കാന്താരി പിന്നെയും ചിണുങ്ങിക്കൊണ്ടിരുന്നു.രണ്ടുപേരെയും കൊണ്ട് പൂജാമുറിയിലേക്ക് നടന്നു. കാന്താരിയുടെ കണ്ണുകൾ പൊത്തിപ്പിടിക്കേണ്ടിവന്നില്ല, ഉറക്കത്തിൽ തന്നെയായിരുന്നു.   

അമ്മൂ..ഇവിടിരുന്നു കളിച്ചാൽ മതീട്ടോ! പുറത്തൊന്നും പോകല്ലേ.. ഉണ്ണിയെ നോക്കണേ.. 

കറിക്ക്അരക്കാനുള്ളതും എടുത്ത് ഭാരതി ചേച്ചിയുടെ വീട്ടിലേക്ക് നടന്നു. വീട്പൂട്ടിയിരിക്കുന്നല്ലോ ദൈവമേ? അമ്പലത്തിൽപോയതാവുമോ? കുറച്ചു നേരം കാത്തിരിക്കാം. 

അമ്മാ..നമ്മ മല്ലിയെ പാത്താ?? 

കറവക്കാരൻഅണ്ണാച്ചീടെ പെണ്ണ് ചെമ്പകമാണ്. 

കണ്ടില്ലല്ലോ..ഞാനിപ്പോ വന്നേയുള്ളൂ. അവള് അവിടെ കുട്ടികൾടെ കൂടെ കളിക്കുന്നുണ്ടാകും. 

ഇല്ലമ്മാ..പക്കത്ത് ഫ്ലാറ്റില് പാൽ കൊടുക്കര്ത്ക്ക് അര മണി നേരം മുന്നാടി  ശൊല്ലി വിട്ടത്!തിരുപ്പി വരലെ! കൊളന്ത  എങ്കെപ്പോച്ച് കടവുളേ.. നാൻവരേൻ.. മല്ലീ... മല്ലീ....!  

അമ്മുവിൻറെപ്രായമാണ് മല്ലിക്കും. അമ്മുവിനെക്കാൾ സ്മാർട്ട് ആണ്. ഇടക്ക് വീട്ടിൽ വന്നുമക്കളുടെ കൂടെ കളിക്കാറുണ്ട് മിടുക്കി. 

ഭാരതിചേച്ചി വന്നില്ലല്ലോ? ഉച്ചആവുമ്പോഴേക്കും ഉള്ളത് കൊണ്ട് ഓണം പോലെ വല്ലതും വെച്ചുണ്ടാക്കണ്ടേ?? 

തൊട്ടടുത്ത്‌കനകേച്ചിടെ വീട്ടിൽ ഉറക്കെ പാട്ട് കേൾക്കുന്നുണ്ട്. റെയിൽവേയിൽ ജോലിയുള്ള ഭർത്താവ്മാരിയപ്പൻ വന്നാലേ അങ്ങനെ ബഹളമൊക്കെ ഉണ്ടാകൂ.  വീടിനുപിറകിലേക്ക് നടന്നു.  അടുക്കള വാതിൽ അകത്തു നിന്നും അടച്ചിരിക്കുന്നു.  തട്ടി വിളിച്ചുനോക്കി. അനക്കമൊന്നുമില്ല. ഉച്ചത്തിൽ പാട്ട് വെച്ചതുകൊണ്ട് കേൾക്കാത്തതാവും.വീടിനു മുൻ വശത്തേക്ക് നടന്നു. വിരുന്നുകാരൊക്കെ ഉണ്ടെന്നു തോന്നുന്നു. രണ്ടുമൂന്നു ജോഡി ചെരുപ്പുകൾ കിടപ്പുണ്ട്.  കോളിങ്ങ് ബെല്ലിൽ വിരലമർത്തി. 

ഹാവൂ.അനക്കം കേൾക്കുന്നുണ്ട്. സമാധാനമായി ആളുണ്ട് അകത്ത്. ഒന്നുകൂടി വിരൽ അമർത്തി! 

മുഖപരിചയമില്ലാത്തഒരു മദ്ധ്യവയസ്കൻ നീരസത്തോടെ വാതിൽ തുറന്നു. വിരുന്നുകാരിൽ ആരെങ്കിലും ആവും. 

കനകേച്ചിഇല്ലേ? അവൾ  എന്തോചോദിക്കുന്നതിനു മുന്നേ തന്നെ ഒന്നും മിണ്ടാതെ അയാൾ  വാതിൽ അടച്ചു.എന്തോ വല്ലാതെ തോന്നി. 

മടങ്ങിപ്പോയാലോ? ഒന്നുകൂടെ   ബെല്ലടിച്ചുനോക്കാം. നാളികേരം അരച്ച കറി   അമ്മുവിനോട്ഏറ്റതല്ലേ?  

ഇപ്രാവശ്യംവാതിൽ തുറന്നത് മാരിയപ്പൻ തന്നെ! ചുവന്ന കണ്ണുകളും കപ്പടാ മീശയും! എന്ന വേണം? ഇങ്കെ ആരും ഇല്ലൈ! പോ..പോ.!

അപമാനംകൊണ്ട് തല കുനിഞ്ഞുപോയി! താനെന്താ പിച്ചക്കെങ്ങാൻ വന്നതാണോ? ഇനി ആളെ മനസ്സിലാവാത്തത് കൊണ്ടാണോ? കനകേച്ചി ഉള്ളപ്പോൾ ഒന്നോ രണ്ടോ പ്രാവശ്യം കണ്ടിട്ടുള്ളതാണല്ലോ? 

പോവാം!പിന്നാമ്പുറത്തു കിടക്കുന്ന പഴയ അമ്മീം കല്ലും കഴുകാം. ഒരു ചിരിയോടെ തിരിഞ്ഞു നടന്നു! 

അമ്മാ...!ആരോ വിളിച്ചല്ലോ? തിരിഞ്ഞുനോക്കി.ഇടനാഴിയിലും കോണിപ്പടിയിലും ആരും ഇല്ല! ചിലപ്പോ തോന്നിയതാവും. 

അമ്മാ....!അമ്മാ....!  

ശരീരത്തിലൂടെവൈദ്യുതി കയറി ഇറങ്ങിയ പോലെ!! മല്ലി! മല്ലിയുടെ ശബ്ദം അല്ലെ ഇത്??  ഈശ്വരാ.എവിടെയാ ഈ കുട്ടി? അര മണിക്കൂറിനു മേലെ ആയല്ലോ ചെമ്പകം മല്ലിയെ അന്വേഷിച്ചുനടക്കുന്നു??

മല്ലീ..മല്ലീ..! നീ എവിടെ ഇരിക്ക്??  ചോദ്യം ഒരു നിലവിളി പോലെ ആയോ?? 

ആരൊക്കെയോചേർന്ന് വാ പൊത്തിപ്പിടിക്കുന്നതിനിടയിലും അവൾ മല്ലിയുടെ ശബ്ദം വ്യക്തമായി കേട്ടൂ. ആ.....! ആന്റീ...! 

മാരിയപ്പന്റെവീട്ടിലെ അടഞ്ഞു കിടക്കുന്ന വാതിലിനു പിന്നിൽ നിന്ന് തന്നെ! കോളിങ്ങ് ബെല്ലിൽ വിരൽ അമർത്തിപ്പിടിച്ച്മറ്റേ കൈ കൊണ്ട് വാതിലിൽ ശക്തിയായി ഇടിച്ചുകൊണ്ട് അലറി!  മല്ലീ.. മല്ലീ..! 

എന്നമ്മാ..എന്നെ പ്രച്നം? ഇങ്കെ മല്ലിയുമില്ലെ  വെങ്കായവുംഇല്ലെ! ചുവന്ന കണ്ണുകളും കപ്പടാ മീശയുമായി പിന്നേം മാരിയപ്പൻ. പിന്നിൽ വേറൊരുകുടവയറനും!!!    

കനകേച്ചിഎവിടെ? എനിക്ക് വീടിന്റെ ഉള്ളിൽ ഒന്ന്നോക്കണം. ഇവിടെ ആരോ ഉണ്ട്. മല്ലീ.. മല്ലീ.. അവൾ പിന്നെയും ഉറക്കെ വിളിച്ചു.

കനകംഊരുക്ക് പോയിരുക്ക്! ഇങ്കെ വേറെ ആരും ഇല്ലൈ! നീ പോമ്മാ..! 

വാതിൽ തുറക്കാൻസമ്മതിക്കാതെ മറഞ്ഞു നിന്ന രണ്ടു തടിമാടൻമാരെയും തള്ളി മാറ്റാൻഅവൾക്കാവുമായിരുന്നില്ല. ഒരു സഹായത്തിനായി അവൾ തിരിഞ്ഞു നോക്കി. ആരുമില്ല!

അതിന്നിടയിലാണ്അവൾ ആ കാഴ്ച കണ്ടത്. സിംഹത്തിന്‍റെ വായില്‍ നിന്നുംരക്ഷപെട്ട് ഓടി വരുന്ന മാന്‍പേടയെ പോലെ കരഞ്ഞുകൊണ്ട്‌ മല്ലി! കുപ്പായം അവിടവിടെകീറിയിരിക്കുന്നു. പിന്നാലെ ഓടിവരുന്ന മറ്റൊരു തടിയനും! ദൈവമേ.. മൂന്നുപേരും കൂടിഈ പിഞ്ചുകുഞ്ഞിനെ......! എങ്ങോ നിന്നും ലഭിച്ച ശക്തിയില്‍ രണ്ടു തടിയന്മാരെയും തള്ളിമാറ്റിഅവള്‍ അകത്തു കടന്നു.

മല്ലിയെ തന്‍റെപിറകിലേക്ക് മാറ്റി നിറുത്തി കയ്യിലിരുന്ന മൊബൈലില്‍ നേരെ 100 ലേക്ക് വിളിച്ചു. ആദ്യത്തെ റിങ്ങില്‍ തന്നേ അപ്പുറത്ത് എടുത്തു.കാര്യം പറയുന്നതിനിടക്ക് ഒരടി വീണു. മൊബൈല്‍ അടക്കം അവള്‍ തെറിച്ച് ചുമരില്‍ഇടിച്ചു വീണു.

ഈബഹളത്തിനിടയില്‍ മല്ലി ഓടി താഴെ എത്തിയിരുന്നു. വീണിടത്ത് നിന്നും ചാടി എണീറ്റ്‌  മുന്നില്‍ നിന്ന മാരിയപ്പനെ ഒറ്റ ചവിട്ട്!അപ്രതീക്ഷിതമായ നീക്കത്തില്‍ അടി തെറ്റി മാരിയപ്പനും കൂട്ടാളികളും താഴെവീണു. ആതക്കത്തിന് പുറത്തുകടന്ന് വാതില്‍ പുറമേ നിന്നും കുറ്റിയിട്ട്‌ ചുമരില്‍ ചാരിനിന്ന് അവള്‍ കിതച്ചു!

പുറത്ത്ആളുകൂടിയിരുന്നു. ചെമ്പകവും അണ്ണാച്ചിയും കൂടെ അമ്മുവും കാന്താരിയും ഓടി വരുന്നുണ്ടായിരുന്നു.വിവരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈലിലേക്ക് കോള്‍ വന്നു, പോലീസ്സ്റ്റേഷനില്‍ നിന്നും.

എവിടെയൊക്കെയോപൊട്ടി ചോര ഒലിക്കുന്നുണ്ട്. എങ്കിലും അവള്‍ക്ക് വേദന തോന്നിയില്ല.

പോലീസ്പാഞ്ഞെത്തി! തൂക്കിക്കൊണ്ട്‌ പോകുന്ന പോക്കില്‍ മാരിയപ്പന്‍ അവളെ നോക്കി അലറി! 

എനക്ക് ഇങ്കെയും ആളിരുക്ക്! നാന്‍ തിരുപ്പി വന്ത് ഉന്നെ റെഡി പണ്ണ്‍വേ..! 

കൈ നീര്‍ത്തിഒരെണ്ണം അവന്റെ കവിളത്ത് പൊട്ടിച്ച് കരഞ്ഞുകൊണ്ട്‌ അമ്മയുടെ അടുത്ത് നിന്നിരുന്ന അമ്മുവിനേയുംകാന്താരിയെയും ചേര്‍ത്തുപിടിച്ച് അവള്‍ പതുക്കെ നടന്നു. 

2 comments:

Artof Wave said...

ഒന്ന് വിശ്വസിച്ചു അയൽ വീടിലേക്ക്‌ പോലും പോകാൻ പറ്റാത്ത അവസ്ഥ ....
കാലം വല്ലാതെ മാറിയിരിക്കുന്നു ...
അവർ രക്ഷപ്പെട്ട രൂപത്തിൽ കഥ അവസാനിച്ചപ്പോൾ ആശ്വാസമായി ...
നന്നായിരിക്കുന്നു ശീരൂസ്
ഇനിയും നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു ...

Unknown said...

ശുക്രിയാ മജീ ഭായ് :)