Monday 15 April 2013

വാടാമല്ലികള്‍


ഇരുള്‍ മൂടിയ വരാന്തയില്‍ ആര്ക്കോവേണ്ടിയെന്നോണം മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനടുത്ത് ചിറക് കരിഞ്ഞുകിടക്കുന്ന ഈയാമ്പാറ്റകളെ നോക്കി അവളിരുന്നു.  മക്കള്‍ രണ്ടുപേരും അയല്‍പ്പക്കത്തെ വീടുകളിലെ വിഷു ആഘോഷങ്ങള്‍ കാണുന്നു. കൈവിരലുകള്‍ ചെവിക്കുള്ളില്‍ തിരുകിയാണ്‌ കാ‍ന്താരിയുടെ ഇരിപ്പ്!  പടക്കം പൊട്ടുന്ന ശബ്ദം പേടിയാണ് എങ്കിലും എല്ലാം കാണണം. 

അയല്‍പ്പക്കത്തെ  കുഞ്ഞിപ്പടക്കങ്ങളുംവല്ല്യേ പടക്കങ്ങളും പൊട്ടിയമരുന്നതും  നോക്കിമക്കളുടെ കൂടെ അവളുമിരുന്നു.   അരണ്ടവെളിച്ചത്തില്‍ അമ്മുമോള്ടെ കണ്ണുകളില്‍ കണ്ട കമ്പിത്തിരിയുടെയും മൂളിയുടെയും തിളക്കംകണ്ടില്ലെന്നു നടിച്ചു.  എങ്കിലുംപ്രായത്തെക്കാള്‍ കവിഞ്ഞ പക്വത കാണിക്കുന്ന അമ്മുമോളും ഒരാവശ്യവും പറഞ്ഞു അമ്മയെ
ബുദ്ധിമുട്ടിക്കാറില്ല.

പൊട്ടല്‍ മുറുകിയപ്പോള്‍ അമ്മയോട്ചേര്‍ന്ന് നിന്ന കാന്താരിയെ   ഒന്നുകൂടെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഒരുമ്മ കൊടുത്തു. ചെറിയ ചൂടുണ്ട്. പനി തീര്‍ത്തും മാറിയിട്ടില്ല.

 പവര്കട്ടാണ്.കറന്റു വരാന്‍ ഇനിയും സമയമുണ്ട്. വന്നിട്ട് വേണം മക്കള്‍ക്ക് കഞ്ഞി കൊടുക്കാന്‍. നാളെ ബാക്കി ഉള്ള പച്ചക്കറികള്‍ വെട്ടിക്കൂട്ടി  ഒരുസാമ്പാറും ചോറും വെക്കാം. 

അമ്മെ.. നാളെ ഉണ്ണിക്ക് മോരുകറിവെച്ച്വേരോ? അമ്മയുടെമൊബൈലില്‍ ഗെയിം കളിക്കുന്നതിനിടയില്‍ അമ്മു ചോദിച്ചു

വെക്കാട്ടോ! മതി മോളെ കളിച്ചത്.അതില് ചാർജ് ഇല്ല.  അയ്യോ! നമ്മടെമിക്സീടെ വാഷ് കേടല്ലേ? ങും.. സാരല്ല്യ.ഭാരത്യേച്ചീടെ വീട്ടില്‍ പോയി അവരടെ മിക്സീല്  അരക്കാട്ടോ. 

ഗെയിം ഓഫ് ചെയ്ത് മോള് ഒന്ന് വെളുക്കെചിരിച്ചു . മോള്‍ക്ക് നാള്യേരം അരച്ച് വെച്ച മോരുകറി നല്ല ഇഷ്ടമാണ്. 

മോളെ എഴുന്നേക്ക് . കണികാണണ്ടേ? അമ്മയുടെ ശബ്ദം! കാച്ചെണ്ണയുടെ മണവും.അമ്മയുടെ നിഴലില്‍ തന്നെയായിരുന്നു ജീവിതം എട്ടാം വയസ്സില്‍ തന്നെ തനിച്ചാക്കിസ്വര്‍ഗത്തിലേക്ക് പോകും വരെ!  കണ്ണുകള്‍ നിറഞ്ഞു. 

അമ്പലത്തിലെ പാട്ട്കേക്കുന്നുണ്ട്. കണ്ണ് തുറക്കാതെ തന്നെ തലേ ദിവസം അരികത്തു വെച്ചിരുന്നതീപ്പെട്ടിയുമായി പൂജാമുറിയിലേക്ക് നടന്നു. ശുഷ്കമായ കണി എങ്കിലുംമക്കള്‍ക്കെങ്കിലും  നല്ലത് വരുത്തണേ... കണ്ണനോട് ഉള്ളുരുകി പ്രാര്‍ഥിച്ചു. തന്റെ ജീവിതത്തില്‍ ഇനിയെന്ത് നല്ലത് ഉണ്ടാകാന്‍??

അമ്മുട്ട്യെ..എണീക്ക്ടാ...കണ്ണ് തുറക്കല്ലേ.. അമ്മ പറേമ്പോതൊറന്ന മതീട്ടോ! 

ആദ്യത്തെവിളിക്ക് തന്നെ  അമ്മുമോള്‍ എഴുന്നേറ്റു. കാന്താരി പിന്നെയും ചിണുങ്ങിക്കൊണ്ടിരുന്നു.രണ്ടുപേരെയും കൊണ്ട് പൂജാമുറിയിലേക്ക് നടന്നു. കാന്താരിയുടെ കണ്ണുകൾ പൊത്തിപ്പിടിക്കേണ്ടിവന്നില്ല, ഉറക്കത്തിൽ തന്നെയായിരുന്നു.   

അമ്മൂ..ഇവിടിരുന്നു കളിച്ചാൽ മതീട്ടോ! പുറത്തൊന്നും പോകല്ലേ.. ഉണ്ണിയെ നോക്കണേ.. 

കറിക്ക്അരക്കാനുള്ളതും എടുത്ത് ഭാരതി ചേച്ചിയുടെ വീട്ടിലേക്ക് നടന്നു. വീട്പൂട്ടിയിരിക്കുന്നല്ലോ ദൈവമേ? അമ്പലത്തിൽപോയതാവുമോ? കുറച്ചു നേരം കാത്തിരിക്കാം. 

അമ്മാ..നമ്മ മല്ലിയെ പാത്താ?? 

കറവക്കാരൻഅണ്ണാച്ചീടെ പെണ്ണ് ചെമ്പകമാണ്. 

കണ്ടില്ലല്ലോ..ഞാനിപ്പോ വന്നേയുള്ളൂ. അവള് അവിടെ കുട്ടികൾടെ കൂടെ കളിക്കുന്നുണ്ടാകും. 

ഇല്ലമ്മാ..പക്കത്ത് ഫ്ലാറ്റില് പാൽ കൊടുക്കര്ത്ക്ക് അര മണി നേരം മുന്നാടി  ശൊല്ലി വിട്ടത്!തിരുപ്പി വരലെ! കൊളന്ത  എങ്കെപ്പോച്ച് കടവുളേ.. നാൻവരേൻ.. മല്ലീ... മല്ലീ....!  

അമ്മുവിൻറെപ്രായമാണ് മല്ലിക്കും. അമ്മുവിനെക്കാൾ സ്മാർട്ട് ആണ്. ഇടക്ക് വീട്ടിൽ വന്നുമക്കളുടെ കൂടെ കളിക്കാറുണ്ട് മിടുക്കി. 

ഭാരതിചേച്ചി വന്നില്ലല്ലോ? ഉച്ചആവുമ്പോഴേക്കും ഉള്ളത് കൊണ്ട് ഓണം പോലെ വല്ലതും വെച്ചുണ്ടാക്കണ്ടേ?? 

തൊട്ടടുത്ത്‌കനകേച്ചിടെ വീട്ടിൽ ഉറക്കെ പാട്ട് കേൾക്കുന്നുണ്ട്. റെയിൽവേയിൽ ജോലിയുള്ള ഭർത്താവ്മാരിയപ്പൻ വന്നാലേ അങ്ങനെ ബഹളമൊക്കെ ഉണ്ടാകൂ.  വീടിനുപിറകിലേക്ക് നടന്നു.  അടുക്കള വാതിൽ അകത്തു നിന്നും അടച്ചിരിക്കുന്നു.  തട്ടി വിളിച്ചുനോക്കി. അനക്കമൊന്നുമില്ല. ഉച്ചത്തിൽ പാട്ട് വെച്ചതുകൊണ്ട് കേൾക്കാത്തതാവും.വീടിനു മുൻ വശത്തേക്ക് നടന്നു. വിരുന്നുകാരൊക്കെ ഉണ്ടെന്നു തോന്നുന്നു. രണ്ടുമൂന്നു ജോഡി ചെരുപ്പുകൾ കിടപ്പുണ്ട്.  കോളിങ്ങ് ബെല്ലിൽ വിരലമർത്തി. 

ഹാവൂ.അനക്കം കേൾക്കുന്നുണ്ട്. സമാധാനമായി ആളുണ്ട് അകത്ത്. ഒന്നുകൂടി വിരൽ അമർത്തി! 

മുഖപരിചയമില്ലാത്തഒരു മദ്ധ്യവയസ്കൻ നീരസത്തോടെ വാതിൽ തുറന്നു. വിരുന്നുകാരിൽ ആരെങ്കിലും ആവും. 

കനകേച്ചിഇല്ലേ? അവൾ  എന്തോചോദിക്കുന്നതിനു മുന്നേ തന്നെ ഒന്നും മിണ്ടാതെ അയാൾ  വാതിൽ അടച്ചു.എന്തോ വല്ലാതെ തോന്നി. 

മടങ്ങിപ്പോയാലോ? ഒന്നുകൂടെ   ബെല്ലടിച്ചുനോക്കാം. നാളികേരം അരച്ച കറി   അമ്മുവിനോട്ഏറ്റതല്ലേ?  

ഇപ്രാവശ്യംവാതിൽ തുറന്നത് മാരിയപ്പൻ തന്നെ! ചുവന്ന കണ്ണുകളും കപ്പടാ മീശയും! എന്ന വേണം? ഇങ്കെ ആരും ഇല്ലൈ! പോ..പോ.!

അപമാനംകൊണ്ട് തല കുനിഞ്ഞുപോയി! താനെന്താ പിച്ചക്കെങ്ങാൻ വന്നതാണോ? ഇനി ആളെ മനസ്സിലാവാത്തത് കൊണ്ടാണോ? കനകേച്ചി ഉള്ളപ്പോൾ ഒന്നോ രണ്ടോ പ്രാവശ്യം കണ്ടിട്ടുള്ളതാണല്ലോ? 

പോവാം!പിന്നാമ്പുറത്തു കിടക്കുന്ന പഴയ അമ്മീം കല്ലും കഴുകാം. ഒരു ചിരിയോടെ തിരിഞ്ഞു നടന്നു! 

അമ്മാ...!ആരോ വിളിച്ചല്ലോ? തിരിഞ്ഞുനോക്കി.ഇടനാഴിയിലും കോണിപ്പടിയിലും ആരും ഇല്ല! ചിലപ്പോ തോന്നിയതാവും. 

അമ്മാ....!അമ്മാ....!  

ശരീരത്തിലൂടെവൈദ്യുതി കയറി ഇറങ്ങിയ പോലെ!! മല്ലി! മല്ലിയുടെ ശബ്ദം അല്ലെ ഇത്??  ഈശ്വരാ.എവിടെയാ ഈ കുട്ടി? അര മണിക്കൂറിനു മേലെ ആയല്ലോ ചെമ്പകം മല്ലിയെ അന്വേഷിച്ചുനടക്കുന്നു??

മല്ലീ..മല്ലീ..! നീ എവിടെ ഇരിക്ക്??  ചോദ്യം ഒരു നിലവിളി പോലെ ആയോ?? 

ആരൊക്കെയോചേർന്ന് വാ പൊത്തിപ്പിടിക്കുന്നതിനിടയിലും അവൾ മല്ലിയുടെ ശബ്ദം വ്യക്തമായി കേട്ടൂ. ആ.....! ആന്റീ...! 

മാരിയപ്പന്റെവീട്ടിലെ അടഞ്ഞു കിടക്കുന്ന വാതിലിനു പിന്നിൽ നിന്ന് തന്നെ! കോളിങ്ങ് ബെല്ലിൽ വിരൽ അമർത്തിപ്പിടിച്ച്മറ്റേ കൈ കൊണ്ട് വാതിലിൽ ശക്തിയായി ഇടിച്ചുകൊണ്ട് അലറി!  മല്ലീ.. മല്ലീ..! 

എന്നമ്മാ..എന്നെ പ്രച്നം? ഇങ്കെ മല്ലിയുമില്ലെ  വെങ്കായവുംഇല്ലെ! ചുവന്ന കണ്ണുകളും കപ്പടാ മീശയുമായി പിന്നേം മാരിയപ്പൻ. പിന്നിൽ വേറൊരുകുടവയറനും!!!    

കനകേച്ചിഎവിടെ? എനിക്ക് വീടിന്റെ ഉള്ളിൽ ഒന്ന്നോക്കണം. ഇവിടെ ആരോ ഉണ്ട്. മല്ലീ.. മല്ലീ.. അവൾ പിന്നെയും ഉറക്കെ വിളിച്ചു.

കനകംഊരുക്ക് പോയിരുക്ക്! ഇങ്കെ വേറെ ആരും ഇല്ലൈ! നീ പോമ്മാ..! 

വാതിൽ തുറക്കാൻസമ്മതിക്കാതെ മറഞ്ഞു നിന്ന രണ്ടു തടിമാടൻമാരെയും തള്ളി മാറ്റാൻഅവൾക്കാവുമായിരുന്നില്ല. ഒരു സഹായത്തിനായി അവൾ തിരിഞ്ഞു നോക്കി. ആരുമില്ല!

അതിന്നിടയിലാണ്അവൾ ആ കാഴ്ച കണ്ടത്. സിംഹത്തിന്‍റെ വായില്‍ നിന്നുംരക്ഷപെട്ട് ഓടി വരുന്ന മാന്‍പേടയെ പോലെ കരഞ്ഞുകൊണ്ട്‌ മല്ലി! കുപ്പായം അവിടവിടെകീറിയിരിക്കുന്നു. പിന്നാലെ ഓടിവരുന്ന മറ്റൊരു തടിയനും! ദൈവമേ.. മൂന്നുപേരും കൂടിഈ പിഞ്ചുകുഞ്ഞിനെ......! എങ്ങോ നിന്നും ലഭിച്ച ശക്തിയില്‍ രണ്ടു തടിയന്മാരെയും തള്ളിമാറ്റിഅവള്‍ അകത്തു കടന്നു.

മല്ലിയെ തന്‍റെപിറകിലേക്ക് മാറ്റി നിറുത്തി കയ്യിലിരുന്ന മൊബൈലില്‍ നേരെ 100 ലേക്ക് വിളിച്ചു. ആദ്യത്തെ റിങ്ങില്‍ തന്നേ അപ്പുറത്ത് എടുത്തു.കാര്യം പറയുന്നതിനിടക്ക് ഒരടി വീണു. മൊബൈല്‍ അടക്കം അവള്‍ തെറിച്ച് ചുമരില്‍ഇടിച്ചു വീണു.

ഈബഹളത്തിനിടയില്‍ മല്ലി ഓടി താഴെ എത്തിയിരുന്നു. വീണിടത്ത് നിന്നും ചാടി എണീറ്റ്‌  മുന്നില്‍ നിന്ന മാരിയപ്പനെ ഒറ്റ ചവിട്ട്!അപ്രതീക്ഷിതമായ നീക്കത്തില്‍ അടി തെറ്റി മാരിയപ്പനും കൂട്ടാളികളും താഴെവീണു. ആതക്കത്തിന് പുറത്തുകടന്ന് വാതില്‍ പുറമേ നിന്നും കുറ്റിയിട്ട്‌ ചുമരില്‍ ചാരിനിന്ന് അവള്‍ കിതച്ചു!

പുറത്ത്ആളുകൂടിയിരുന്നു. ചെമ്പകവും അണ്ണാച്ചിയും കൂടെ അമ്മുവും കാന്താരിയും ഓടി വരുന്നുണ്ടായിരുന്നു.വിവരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈലിലേക്ക് കോള്‍ വന്നു, പോലീസ്സ്റ്റേഷനില്‍ നിന്നും.

എവിടെയൊക്കെയോപൊട്ടി ചോര ഒലിക്കുന്നുണ്ട്. എങ്കിലും അവള്‍ക്ക് വേദന തോന്നിയില്ല.

പോലീസ്പാഞ്ഞെത്തി! തൂക്കിക്കൊണ്ട്‌ പോകുന്ന പോക്കില്‍ മാരിയപ്പന്‍ അവളെ നോക്കി അലറി! 

എനക്ക് ഇങ്കെയും ആളിരുക്ക്! നാന്‍ തിരുപ്പി വന്ത് ഉന്നെ റെഡി പണ്ണ്‍വേ..! 

കൈ നീര്‍ത്തിഒരെണ്ണം അവന്റെ കവിളത്ത് പൊട്ടിച്ച് കരഞ്ഞുകൊണ്ട്‌ അമ്മയുടെ അടുത്ത് നിന്നിരുന്ന അമ്മുവിനേയുംകാന്താരിയെയും ചേര്‍ത്തുപിടിച്ച് അവള്‍ പതുക്കെ നടന്നു. 

Thursday 14 March 2013

വെള്ളിയാഴ്ച നല്ല ദിവസം!

ആആആആആ.. സലെത്തി..സലെത്തി... ആരാ എറങ്ങാള്ളെ? വേഗെറങ്ങ്യെ .. വേഗെറങ്ങ്യെ.....

പള്ളി എത്തീക്ക്ണാ മോനെ? 

ചെവീല് കുത്തിക്കേറ്റി വെച്ചിരുന്ന ഇയര്ഫോണ്‍ വലിച്ചെടുത്ത് വായിലെ ബബിള്‍ഗം ചവക്കുന്നതിനോടൊപ്പം ചെക്കന്‍ ചോദിച്ചു. വാട്ട്??

വേഗം എറങ്ങ് വല്ല്യപ്പാ! സലൊക്കെ എത്തി. നേരത്തെ എണീറ്റ് ഇവ്ടെ വന്ന് നിന്നൂടെ ങ്ങക്ക്? മറ്റേ ബസ്സ്‌ വരാറായി! ബസ്സിലെ വാതില്ക്കതല്‍ അപ്പിയിടാന്‍ മുട്ടി നില്ക്കുറന്ന കിളിയുടെ രോദനം! 

അദ്രുക്ക സീറ്റില്‍ നിന്നും പതുക്കെ എഴ്ന്നെറ്റ്‌ മോളിലെ കമ്പീമ്മേ പിടിക്കാനാഞ്ഞു. രാവിലെ വയ്യാണ്ടേ കിടക്കുന്ന പാത്തുമ്മു ണ്ടാക്കി തന്ന ഒരു സുലൈമാനി കുടിച്ചേന്റെ‌ എനര്‍ജ്യെ ള്ളൂ...! കയ്യിലെ കാലന്‍ കുടയും പ്ലാസ്റ്റിക്‌ സഞ്ചിയുമായി ദാ കെട്ക്ക്ണൂ ചെറുക്കന്റെ മേലേക്ക്‌..!

#@#@###! ബ്ലഡി ഓള്‍ഡ്‌ മാന്‍!!!!

മൂത്ത മോള് സുബൈദാന്റെഓ ചെക്കന്റെ പ്രായേ ണ്ടാവൂ... ചെക്കനെ ഒന്ന് ദയനീയമായി നോക്കി തിരക്കിലൂടെ ആരുട്യോക്ക്യോ കാലുമ്മേ ചവ്ട്ടി പള്ളക്ക് കൊട്യോണ്ട് കുത്തി അദ്രുക്ക വാതില്ക്കലെത്തി.

എറങ്ങാള്ള ആള്വോളെക്കാളും തെരക്ക്‌ കേറാന്‍ ഉള്ലോര്ക്ക്ക. അവര്ടെ എടെക്കൂടെ കൊടക്കമ്പി പോലെള്ള അദ്രുക്കാക്ക് എയറിലൂടെ താഴെ ഇറങ്ങാന്‍ വല്ലാണ്ടേ ബുദ്ധിമുട്ടണ്ടി വന്നില്ല!

ജുമുഅക്കുള്ള ഒന്നാം ബാങ്ക് കേള്ക്കുചന്നുണ്ട്. സെന്റോറില്‍ നിന്ന് രണ്ട് മിനിറ്റ്‌ നടന്നാ പള്ളില് എത്താം.

തലയില്‍ കെട്ടിയിരുന്ന പിഞ്ഞിത്തുടങ്ങിയ കര്ച്ചീഫ് ഒന്നൂടെ മുറുക്കിക്കെട്ടി വുളു എടുത്ത് അകത്ത് കയറി മുക്രിക്കാനെ കണ്ടു സലാം പറഞ്ഞു.

മ്മ്മം..വേറേം രണ്ടുമൂന്നാളോള് ണ്ട്! ഞാന്‍ ഉസ്താദിനോട് പറയാം.

സുന്നത്ത് രണ്ട് റക്കഅത്ത് നിസ്കരിച്ച് മണ്ണിന്റെ കൂജേന്ന്‍ രണ്ട് ഗ്ലാസ് വെള്ളോം കുടിച്ച് വാതിലിനടുത്ത് തന്നെ ഇരുന്നു അദ്രുക്ക. പാത്തുമ്മൂന് തീരെ സുഖല്ല്യ! കൊര തൊടങ്ങീട്ട് കൊറേ നാളായി. ന്നാലും ഇനീം വെറുതെ ഇരിക്കാന്‍ സമേം ഇല്ല്യാലോ? ഓളോട് കഴിഞ്ഞ പ്രാവശ്യം പോകാത്ത ഒരു പള്ളീല് പോവാമ്പറഞ്ഞിരുന്നു.

രണ്ടാമത്തെ മോള് മൈമൂനാന്റെ കല്യാണം ഉറപ്പിച്ചു. അവള് എട്ടാം ക്ലാസ്‌ വരെ പഠിച്ചിട്ടുണ്ട്. ഫോട്ടോസ്റ്റാറ്റ്‌ എടുക്കുന്ന കടെലാണ് ഓള്‍ക്ക് ജോലി. ചെക്കന് പലചരക്ക്‌ കടെലും. ഓര് തമ്മില് ഇഷ്ടാണത്രേ. ന്നാലും ഇരുപത് പവനും അമ്പതിനായിരം രൂപയും ഓന്ക്ക് വേണം. ഗള്ഫിംല് പോവാനാത്രേ പൈസ! സുബൈദാന്റെണ കല്യാണം കഴിപ്പിച്ച് അയച്ചപ്പോ തന്നെ ആകെ ഉണ്ടായിരുന്ന അഞ്ച് സെന്റ്‌ സ്ഥലത്തിന്റെല ആധാരം ബാങ്കിലായി. ജപ്തി നോട്ടീസ്‌ വരാരായിണ്ട് ന്നാണ് ബാങ്കിലെ രാമഷ്ണന്‍ കഴിഞ്ഞാഴ്ച കണ്ടപ്പോ പറഞ്ഞത്. സുബൈദാന്റെജ കെട്ട്യോന്‍ ജബ്ബാറ് വണ്ടി ഇടിച്ച് മരിച്ചിട്ട് അധികം ആയിട്ടില്ല. പിന്നെ ഓളും മോനും അങ്ക്ട് പോയിട്ടൂല്ല്യ!

പാത്തുമ്മൂം സുബൈദേം ജോലിക്ക് നിക്കുന്ന വീട്ടുകാര് കൊറച്ച് പൈസ കൊടുക്കാന്നു പറഞ്ഞിട്ട്ണ്ട്. ബുധിമുട്ടാണെങ്കിലും അബോക്കരും യൂസ്പ്പും വല്ലതും തരാണ്ടിരിക്കില്ല. ഫോട്ടോസ്റ്റാറ്റ് കടെടെ ഹൈദ്രോസും ചെറിയൊരു സംഖ്യാ തരാന്ന് പറഞ്. പിന്നേം കെടക്ക്ന്നു ഒരുപാട് ആവശ്യങ്ങള്. നാഥാ.. നീ തന്നെ തുണ!

മാഅശറല്‍ മുസ്ലിമീന രഹ്മക്ക്മുല്ലാഹ്.... അല്‍ ജുമുഅത്തു ഹജ്ജുല്‍ ഫുഖറാഇ വല്‍ മസാകീന്‍; വ ഈദുല്‍ മുഅ്മിനീന്‍-...........,...... ഖുതുബ തുടങ്ങാറായി. എങ്കിലും വാതില്ക്കെ് തന്നെ ഇരുന്നു അദ്രുക്ക. നിസ്കാരം കഴിഞ്ഞാ ആളുകള് പോവുന്നതിന് മുന്നേ വാതിലിന്റെ അട്ത്ത് എത്തിയില്ലെങ്കിലോ?

ദാനധര്മ്മങ്ങളെക്കുറിച്ചായിരുന്നു ഇമാമിന്റെ അന്നത്തെ പ്രഭാഷണം. "ദാനധര്മ്മ്ങ്ങള്‍ വര്ദ്ധിപ്പിക്കുക. അത്‌ നിങ്ങളുടെ ധനത്തെ ശുദ്ധീകരിക്കുകയും സമ്പത്തിനെ ഒട്ടും കുറക്കാതെ ഇരട്ടിയായി വര്ദ്ധി പ്പിക്കുകയും ചെയ്യും. വരാനിരിക്കുന്ന ആപത്തിനെ തടയാനും ദാനധര്മ്മങ്ങള്‍ ഉപകരിക്കും."

പള്ളിയില്‍ പതിവുപോലെ നിറച്ച് ആളുകളുണ്ടായിരുന്നു. ഖുതുബയും പ്രാര്ഥനയും കഴിഞ്ഞ് നിസ്കാരം തുടങ്ങുന്നതിന് മുന്നേ ഉസ്താദ്‌ പള്ളി പുതുക്കി പണിയുന്നതിലെക്ക് വിശ്വാസികളുടെ ആത്മാര്ഥമായ സഹകരണം, അദ്രുക്കാടെ മോള്ടെു കല്യാണക്കാര്യം, സുഖമില്ലാതെ കിടക്കുന്ന മകള്ക്ക് വേണ്ടിയുള്ള സഹായധനത്തിനായി പുറത്തു കാത്തു നില്ക്കു്ന്ന മാതാവിന്റെ നിസ്സഹായത എല്ലാം ഉണര്ത്തി സഹായത്തിനായി കഴിവുള്ള എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തു.

അസ്സലാമുഅലൈക്കും വ രഹമത്തുല്ലാഹ് .... അസ്സലാമുഅലൈക്കും വ രഹമത്തുല്ലാഹ്! നിസ്കാരം കഴിഞ്ഞു. അദ്രുക്ക വേഗം വാതിലിനടുത്തെക്ക് നീങ്ങി നിന്നു.

അഞ്ച് നാള്യെരം പത്തുര്പ്പ്യ ... അഞ്ച് നാള്യെരം പത്തുര്പ്പ്യ ... തിരക്കിട്ട ലേലം വിളിക്കിടയിലും റെക്കോര്ഡ്ൈ ചെയ്തു വെച്ചപോലെ മുക്രിക്ക അദ്രുക്കാടേം ഗേറ്റിനപ്പുറത്ത്‌ കാത്തുനിന്നിരുന്ന സുഖമില്ലാത്ത മോളുടെ ഉമ്മയെപ്പറ്റിയും പറയുന്നുണ്ടായിരുന്നു.

തന്റെ അടുത്തേക്ക്‌ വരുന്ന വിശ്വാസികളെ തിളങ്ങുന്ന കണ്ണുകളോടെ പ്രതീക്ഷയോടെ അദ്രുക്ക നോക്കിനിന്നു. തൊട്ടടുത്ത്‌ വരെ വന്ന പലരും പെട്ടെന്ന് ഇന്ഡിക്കേറ്റര്‍ ഇട്ട് വഴിമാറിപ്പോയി. ചിലര്‍ കയ്യില്‍ ചുരുട്ടിപ്പിടിച്ച നോട്ടുകള്‍ അദ്രുക്കാടെ കയ്യിലേക്ക്‌ വെച്ചുകൊടുത്തു. ചില കുട്ടികള്‍ ആകാംഷയോടെ അദ്രുക്കാടെ കയ്യിലെക്കും നോക്കി അടുത്തുതന്നെ നിന്നു.

തിരക്കൊഴിഞ്ഞു. ഉസ്താദിന് എവിടെയോ വിരുന്നുണ്ട്. കൂടെ മുക്രിക്കാക്കും. ചെറിയ മേശക്കരികില്‍ അന്നത്തെ വരിസംഖ്യയുടെ കളക്ഷന്‍ എണ്ണി തിട്ടപ്പെടുത്തി രണ്ട് മൂന്ന് പള്ളിക്കമ്മിറ്റിക്കാരും അദ്രുക്കയും ബാക്കിയായി.

ആളിക്കത്തുന്ന മനസ്സും വയറുമായി പൊരിവെയിലില്‍ അദ്രുക്ക അടുത്ത് കണ്ട ഒരു ഹോട്ടലിലെക്ക് കയറി. ഒഴിഞ്ഞ ഒരു മൂലക്കിരുന്ന്‍ കര്ച്ചീഫില്‍ പൊതിഞ്ഞ മുഷിഞ്ഞതും ചുരുണ്ടതുമായ നോട്ടുകള്‍ നിവര്ത്തി ത്തുടങ്ങി. ഇത്രെങ്കിലും കിട്ട്യല്ലോ..ദൈവത്തിന് സ്തുതി!

എന്താ വല്ല്യാപ്പാ കഴിക്ക്യാന്‍? ചോറ് എടുക്കട്ടെ, മീന്‍ പൊരിച്ചത് സ്പെഷല് ണ്ട്! സപ്ലൈര്‍ ചെക്കന്‍.

ഒരു ഗ്ലാസ്‌ വെള്ളം തര്വോ മോനെ?

കര്ച്ചീഫ് എട്ത്ത് തലയില്‍ കെട്ടി അദ്രുക്ക ഇറങ്ങി.... റെയില്‍ പാളത്തിനടുത്തൂടെ കുറെ ദൂരം നടന്നാല്‍ വീടെത്താം. ബസ്സുകൂലിയും ലാഭിക്കാം.

അറ്റം കാണാതെ നീണ്ടു നിവര്ന്നു കിടക്കുന്ന ആവി പൊങ്ങുന്ന റെയില്‍ പാളത്തിനരികിലൂടെ ആ വൃദ്ധന്‍ നടന്നുനീങ്ങി.......! മറ്റൊരു വെള്ളിയാഴ്‌ച്ചയിലേക്ക്‌....!,...................!


Photo Courtesy - Google