Thursday 14 March 2013

വെള്ളിയാഴ്ച നല്ല ദിവസം!

ആആആആആ.. സലെത്തി..സലെത്തി... ആരാ എറങ്ങാള്ളെ? വേഗെറങ്ങ്യെ .. വേഗെറങ്ങ്യെ.....

പള്ളി എത്തീക്ക്ണാ മോനെ? 

ചെവീല് കുത്തിക്കേറ്റി വെച്ചിരുന്ന ഇയര്ഫോണ്‍ വലിച്ചെടുത്ത് വായിലെ ബബിള്‍ഗം ചവക്കുന്നതിനോടൊപ്പം ചെക്കന്‍ ചോദിച്ചു. വാട്ട്??

വേഗം എറങ്ങ് വല്ല്യപ്പാ! സലൊക്കെ എത്തി. നേരത്തെ എണീറ്റ് ഇവ്ടെ വന്ന് നിന്നൂടെ ങ്ങക്ക്? മറ്റേ ബസ്സ്‌ വരാറായി! ബസ്സിലെ വാതില്ക്കതല്‍ അപ്പിയിടാന്‍ മുട്ടി നില്ക്കുറന്ന കിളിയുടെ രോദനം! 

അദ്രുക്ക സീറ്റില്‍ നിന്നും പതുക്കെ എഴ്ന്നെറ്റ്‌ മോളിലെ കമ്പീമ്മേ പിടിക്കാനാഞ്ഞു. രാവിലെ വയ്യാണ്ടേ കിടക്കുന്ന പാത്തുമ്മു ണ്ടാക്കി തന്ന ഒരു സുലൈമാനി കുടിച്ചേന്റെ‌ എനര്‍ജ്യെ ള്ളൂ...! കയ്യിലെ കാലന്‍ കുടയും പ്ലാസ്റ്റിക്‌ സഞ്ചിയുമായി ദാ കെട്ക്ക്ണൂ ചെറുക്കന്റെ മേലേക്ക്‌..!

#@#@###! ബ്ലഡി ഓള്‍ഡ്‌ മാന്‍!!!!

മൂത്ത മോള് സുബൈദാന്റെഓ ചെക്കന്റെ പ്രായേ ണ്ടാവൂ... ചെക്കനെ ഒന്ന് ദയനീയമായി നോക്കി തിരക്കിലൂടെ ആരുട്യോക്ക്യോ കാലുമ്മേ ചവ്ട്ടി പള്ളക്ക് കൊട്യോണ്ട് കുത്തി അദ്രുക്ക വാതില്ക്കലെത്തി.

എറങ്ങാള്ള ആള്വോളെക്കാളും തെരക്ക്‌ കേറാന്‍ ഉള്ലോര്ക്ക്ക. അവര്ടെ എടെക്കൂടെ കൊടക്കമ്പി പോലെള്ള അദ്രുക്കാക്ക് എയറിലൂടെ താഴെ ഇറങ്ങാന്‍ വല്ലാണ്ടേ ബുദ്ധിമുട്ടണ്ടി വന്നില്ല!

ജുമുഅക്കുള്ള ഒന്നാം ബാങ്ക് കേള്ക്കുചന്നുണ്ട്. സെന്റോറില്‍ നിന്ന് രണ്ട് മിനിറ്റ്‌ നടന്നാ പള്ളില് എത്താം.

തലയില്‍ കെട്ടിയിരുന്ന പിഞ്ഞിത്തുടങ്ങിയ കര്ച്ചീഫ് ഒന്നൂടെ മുറുക്കിക്കെട്ടി വുളു എടുത്ത് അകത്ത് കയറി മുക്രിക്കാനെ കണ്ടു സലാം പറഞ്ഞു.

മ്മ്മം..വേറേം രണ്ടുമൂന്നാളോള് ണ്ട്! ഞാന്‍ ഉസ്താദിനോട് പറയാം.

സുന്നത്ത് രണ്ട് റക്കഅത്ത് നിസ്കരിച്ച് മണ്ണിന്റെ കൂജേന്ന്‍ രണ്ട് ഗ്ലാസ് വെള്ളോം കുടിച്ച് വാതിലിനടുത്ത് തന്നെ ഇരുന്നു അദ്രുക്ക. പാത്തുമ്മൂന് തീരെ സുഖല്ല്യ! കൊര തൊടങ്ങീട്ട് കൊറേ നാളായി. ന്നാലും ഇനീം വെറുതെ ഇരിക്കാന്‍ സമേം ഇല്ല്യാലോ? ഓളോട് കഴിഞ്ഞ പ്രാവശ്യം പോകാത്ത ഒരു പള്ളീല് പോവാമ്പറഞ്ഞിരുന്നു.

രണ്ടാമത്തെ മോള് മൈമൂനാന്റെ കല്യാണം ഉറപ്പിച്ചു. അവള് എട്ടാം ക്ലാസ്‌ വരെ പഠിച്ചിട്ടുണ്ട്. ഫോട്ടോസ്റ്റാറ്റ്‌ എടുക്കുന്ന കടെലാണ് ഓള്‍ക്ക് ജോലി. ചെക്കന് പലചരക്ക്‌ കടെലും. ഓര് തമ്മില് ഇഷ്ടാണത്രേ. ന്നാലും ഇരുപത് പവനും അമ്പതിനായിരം രൂപയും ഓന്ക്ക് വേണം. ഗള്ഫിംല് പോവാനാത്രേ പൈസ! സുബൈദാന്റെണ കല്യാണം കഴിപ്പിച്ച് അയച്ചപ്പോ തന്നെ ആകെ ഉണ്ടായിരുന്ന അഞ്ച് സെന്റ്‌ സ്ഥലത്തിന്റെല ആധാരം ബാങ്കിലായി. ജപ്തി നോട്ടീസ്‌ വരാരായിണ്ട് ന്നാണ് ബാങ്കിലെ രാമഷ്ണന്‍ കഴിഞ്ഞാഴ്ച കണ്ടപ്പോ പറഞ്ഞത്. സുബൈദാന്റെജ കെട്ട്യോന്‍ ജബ്ബാറ് വണ്ടി ഇടിച്ച് മരിച്ചിട്ട് അധികം ആയിട്ടില്ല. പിന്നെ ഓളും മോനും അങ്ക്ട് പോയിട്ടൂല്ല്യ!

പാത്തുമ്മൂം സുബൈദേം ജോലിക്ക് നിക്കുന്ന വീട്ടുകാര് കൊറച്ച് പൈസ കൊടുക്കാന്നു പറഞ്ഞിട്ട്ണ്ട്. ബുധിമുട്ടാണെങ്കിലും അബോക്കരും യൂസ്പ്പും വല്ലതും തരാണ്ടിരിക്കില്ല. ഫോട്ടോസ്റ്റാറ്റ് കടെടെ ഹൈദ്രോസും ചെറിയൊരു സംഖ്യാ തരാന്ന് പറഞ്. പിന്നേം കെടക്ക്ന്നു ഒരുപാട് ആവശ്യങ്ങള്. നാഥാ.. നീ തന്നെ തുണ!

മാഅശറല്‍ മുസ്ലിമീന രഹ്മക്ക്മുല്ലാഹ്.... അല്‍ ജുമുഅത്തു ഹജ്ജുല്‍ ഫുഖറാഇ വല്‍ മസാകീന്‍; വ ഈദുല്‍ മുഅ്മിനീന്‍-...........,...... ഖുതുബ തുടങ്ങാറായി. എങ്കിലും വാതില്ക്കെ് തന്നെ ഇരുന്നു അദ്രുക്ക. നിസ്കാരം കഴിഞ്ഞാ ആളുകള് പോവുന്നതിന് മുന്നേ വാതിലിന്റെ അട്ത്ത് എത്തിയില്ലെങ്കിലോ?

ദാനധര്മ്മങ്ങളെക്കുറിച്ചായിരുന്നു ഇമാമിന്റെ അന്നത്തെ പ്രഭാഷണം. "ദാനധര്മ്മ്ങ്ങള്‍ വര്ദ്ധിപ്പിക്കുക. അത്‌ നിങ്ങളുടെ ധനത്തെ ശുദ്ധീകരിക്കുകയും സമ്പത്തിനെ ഒട്ടും കുറക്കാതെ ഇരട്ടിയായി വര്ദ്ധി പ്പിക്കുകയും ചെയ്യും. വരാനിരിക്കുന്ന ആപത്തിനെ തടയാനും ദാനധര്മ്മങ്ങള്‍ ഉപകരിക്കും."

പള്ളിയില്‍ പതിവുപോലെ നിറച്ച് ആളുകളുണ്ടായിരുന്നു. ഖുതുബയും പ്രാര്ഥനയും കഴിഞ്ഞ് നിസ്കാരം തുടങ്ങുന്നതിന് മുന്നേ ഉസ്താദ്‌ പള്ളി പുതുക്കി പണിയുന്നതിലെക്ക് വിശ്വാസികളുടെ ആത്മാര്ഥമായ സഹകരണം, അദ്രുക്കാടെ മോള്ടെു കല്യാണക്കാര്യം, സുഖമില്ലാതെ കിടക്കുന്ന മകള്ക്ക് വേണ്ടിയുള്ള സഹായധനത്തിനായി പുറത്തു കാത്തു നില്ക്കു്ന്ന മാതാവിന്റെ നിസ്സഹായത എല്ലാം ഉണര്ത്തി സഹായത്തിനായി കഴിവുള്ള എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തു.

അസ്സലാമുഅലൈക്കും വ രഹമത്തുല്ലാഹ് .... അസ്സലാമുഅലൈക്കും വ രഹമത്തുല്ലാഹ്! നിസ്കാരം കഴിഞ്ഞു. അദ്രുക്ക വേഗം വാതിലിനടുത്തെക്ക് നീങ്ങി നിന്നു.

അഞ്ച് നാള്യെരം പത്തുര്പ്പ്യ ... അഞ്ച് നാള്യെരം പത്തുര്പ്പ്യ ... തിരക്കിട്ട ലേലം വിളിക്കിടയിലും റെക്കോര്ഡ്ൈ ചെയ്തു വെച്ചപോലെ മുക്രിക്ക അദ്രുക്കാടേം ഗേറ്റിനപ്പുറത്ത്‌ കാത്തുനിന്നിരുന്ന സുഖമില്ലാത്ത മോളുടെ ഉമ്മയെപ്പറ്റിയും പറയുന്നുണ്ടായിരുന്നു.

തന്റെ അടുത്തേക്ക്‌ വരുന്ന വിശ്വാസികളെ തിളങ്ങുന്ന കണ്ണുകളോടെ പ്രതീക്ഷയോടെ അദ്രുക്ക നോക്കിനിന്നു. തൊട്ടടുത്ത്‌ വരെ വന്ന പലരും പെട്ടെന്ന് ഇന്ഡിക്കേറ്റര്‍ ഇട്ട് വഴിമാറിപ്പോയി. ചിലര്‍ കയ്യില്‍ ചുരുട്ടിപ്പിടിച്ച നോട്ടുകള്‍ അദ്രുക്കാടെ കയ്യിലേക്ക്‌ വെച്ചുകൊടുത്തു. ചില കുട്ടികള്‍ ആകാംഷയോടെ അദ്രുക്കാടെ കയ്യിലെക്കും നോക്കി അടുത്തുതന്നെ നിന്നു.

തിരക്കൊഴിഞ്ഞു. ഉസ്താദിന് എവിടെയോ വിരുന്നുണ്ട്. കൂടെ മുക്രിക്കാക്കും. ചെറിയ മേശക്കരികില്‍ അന്നത്തെ വരിസംഖ്യയുടെ കളക്ഷന്‍ എണ്ണി തിട്ടപ്പെടുത്തി രണ്ട് മൂന്ന് പള്ളിക്കമ്മിറ്റിക്കാരും അദ്രുക്കയും ബാക്കിയായി.

ആളിക്കത്തുന്ന മനസ്സും വയറുമായി പൊരിവെയിലില്‍ അദ്രുക്ക അടുത്ത് കണ്ട ഒരു ഹോട്ടലിലെക്ക് കയറി. ഒഴിഞ്ഞ ഒരു മൂലക്കിരുന്ന്‍ കര്ച്ചീഫില്‍ പൊതിഞ്ഞ മുഷിഞ്ഞതും ചുരുണ്ടതുമായ നോട്ടുകള്‍ നിവര്ത്തി ത്തുടങ്ങി. ഇത്രെങ്കിലും കിട്ട്യല്ലോ..ദൈവത്തിന് സ്തുതി!

എന്താ വല്ല്യാപ്പാ കഴിക്ക്യാന്‍? ചോറ് എടുക്കട്ടെ, മീന്‍ പൊരിച്ചത് സ്പെഷല് ണ്ട്! സപ്ലൈര്‍ ചെക്കന്‍.

ഒരു ഗ്ലാസ്‌ വെള്ളം തര്വോ മോനെ?

കര്ച്ചീഫ് എട്ത്ത് തലയില്‍ കെട്ടി അദ്രുക്ക ഇറങ്ങി.... റെയില്‍ പാളത്തിനടുത്തൂടെ കുറെ ദൂരം നടന്നാല്‍ വീടെത്താം. ബസ്സുകൂലിയും ലാഭിക്കാം.

അറ്റം കാണാതെ നീണ്ടു നിവര്ന്നു കിടക്കുന്ന ആവി പൊങ്ങുന്ന റെയില്‍ പാളത്തിനരികിലൂടെ ആ വൃദ്ധന്‍ നടന്നുനീങ്ങി.......! മറ്റൊരു വെള്ളിയാഴ്‌ച്ചയിലേക്ക്‌....!,...................!


Photo Courtesy - Google

3 comments:

kharaaksharangal.com said...

ഹൃദയസ്പർശിയായ എഴുത്ത്.

Unknown said...

നന്ദീണ്ട് കനക്ജീ :)

ഹെറൂ....(heru) said...

രചന നന്നായി .....ആശംസകൾ !!